2011, ഫെബ്രുവരി 2, ബുധനാഴ്‌ച

മാഞ്ഞു പോയ ശ്രവ്യ ചന്ദ്രികക്ക് ആദരാഞ്ജലി.....
ഇത് ആകാശ വാണി അനന്തപുരി എഫ് എം ഇരുപത്തി മൂന്നാം തീയതി രാവിലെ പത്തരക്ക് പ്രക്ഷേപണം ചെയ്ത പരിപാടിയുടെ തലക്കെട്ട്‌. ഈ ബ്ലോഗിന് വേണ്ടി ഞാന്‍ അത് കടമെടുക്കുന്നു. പ്രശസ്തനായ sports commentator ഉം broadcaster ഉം ആകാശവാണി asistant station director ഉം ആയിരുന്ന സതീഷ്‌ ചന്ദ്രന്‍ sir നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു...''A man at the next door'' എന്നാണ് അദ്ദേഹത്തെ കുറിച്ച് പറയാന്‍ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. Sir അത്ര മാത്രം സഹൃദയനായിരുന്നു, നര്‍മവും ലളിത ചിന്തകളും അദ്ദേഹത്തെ അല്‍പ്പം കൂടി വ്യത്യസ്തനാക്കി ..
കുട്ടിക്കാലത്ത് റേഡിയോ യില്‍ ആദരവോടെ കേള്‍ക്കുമായിരുന്ന sports commentry യുടെ മനോഹര ശബ്ദത്തിന്റെ ഈ ഉടമയെ ഞാന്‍ നേരിട്ട് കാണുന്നത് ആകാശവാണിയില്‍ announcer ആയി ചേര്‍ന്നപ്പോള്‍ ആയിരുന്നു . Audition
test നടക്കുമ്പോള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ച ആ ശബ്ദം സതീഷ്‌ ചന്ദ്രന്‍ sir ന്റെ യാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം അതിലേറെയാണ് നേരിട്ട് കണ്ടപ്പോള്‍ തോന്നിയത്.ഒരുപക്ഷെ ഗൃഹാതുരത ഉണര്‍ത്തുന്ന എന്‍റെ റേഡിയോ ഓര്‍മകളുടെ ശബ്ദം sir ന്റെതായിരുന്നു. ഒരിക്കല്‍ റേഡിയോ യില്‍ എന്‍റെ ശബ്ദം കേള്‍പ്പിക്കാനുള്ള ആഗ്രഹത്തിന്റെ പിറകെയാണ് ഞാന്‍ audition test നു പോയത്roll model എന്ന് ഞാന്‍ കരുതിയിരുന്നതും sir നെ ആയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ഒരു സ്വകാര്യ നഷ്ടമായി മാറുവാന്‍ കാരണങ്ങള്‍ ഉണ്ടോ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തു നോക്കിയിട്ടുണ്ട്.കാരണം , മരണവാര്‍ത്ത റേഡിയോ യില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ പലവട്ടം പറഞ്ഞു..'അനാവശ്യമായ മരണം !' പ്രകൃതിയുടെ കണക്കു കൂട്ടലുകളെ വിമര്‍ശിക്കാന്‍ ഞാന്‍ ആരുമല്ല. എങ്കിലും ഈ മരണത്തെ കുറിച്ച് ഞാന്‍ പറയുന്നത് അത് മാത്രമാണ്.
Audition കഴിഞ്ഞു ട്രെയിനിംഗ് നടക്കുമ്പോള്‍ എല്ലാ ദിവസവും sir ഞങ്ങളോടൊപ്പം കുറച്ചു നേരം ചെലവഴിച്ചിരുന്നു.അപ്പോഴെല്ലാം ആകാശവാണി യില്‍ സേവനമനുഷ്ടിച്ച കാലങ്ങളിലെ അനുഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു ഞങ്ങളോട് പറയുമായിരുന്നു. എന്നും ചിരിയുടെ ദിവസങ്ങള്‍... !! അക്കൂട്ടത്തില്‍ പറഞ്ഞു പോയ ഒരു തമാശയുണ്ട്, ''എനിക്കിനി ഒരിടത്തോട്ടും transfer ഇല്ല ദൈവം തമ്പുരാന്‍ തട്ടിയാല്‍ അല്ലാതെ '' ആ തമാശക്ക് മാത്രം ഞാന്‍ ചിരിച്ചില്ല പകരം ഞാനും അടുത്തിരുന്ന എന്‍റെ സുഹൃത്തും മുഖത്തോടു മുഖം നോക്കി .അപ്പോള്‍ അദ്ദേഹം ആരോഗ്യപ്രശ്നങ്ങളില്‍ പെട്ടിരിക്കുന്നു എന്ന് എന്‍റെയുള്ളിലെ doctor മനസ്സിലാക്കി.
ജനുവരി ഇരുപത്തി രണ്ടാം തീയതി രാവിലെ ഏഴു മണിക്കുള്ള അനന്തപുരി എഫ് എം വാര്‍ത്ത‍ യില്‍ ആണ് ഞാന്‍ sir മരണപ്പെട്ടത് അറിയുന്നത്. ഒന്ന് സ്തബ്ധയായി എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന announcer കൂട്ടുകാരെ വിളിച്ചു നോക്കി , ഞാന്‍ വിളിച്ചവരെല്ലാം അറിയുന്നത് ഞാന്‍ പറയുമ്പോള്‍..അത് അല്പം കൂടിസങ്കടം ഉളവാക്കി. അഞ്ജന, വിദ്യ, ദിവ്യ...അവരുടെയെല്ലാം പ്രതികരണം പല പ്രകാരത്തില്‍...!!! വീട്ടില്‍ അച്ഛനും അമ്മയും ദിപുഎട്ടനും (husband)ആ വാര്‍ത്തയില്‍ ദുഖത്തോടെ എന്നോടൊപ്പം കൂടിയപ്പോള്‍ ആ വേര്‍പാട് തീരാ നഷ്ട മാവുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാവരോടും ഞാന്‍ sir പറഞ്ഞ ഇഷ്ടപ്പെടാത്ത തമാശ യെ കുറിച്ച് പറഞ്ഞു.
എനിക്ക് sir നെ അടുത്ത പരിചയമൊന്നുമില്ല .പക്ഷെ റേഡിയോ യില്‍ കേട്ട് കേട്ട് ചിരപരിചിതനായിരുന്നു എനിക്ക്. ഞാന്‍ ആകാശവാണി യില്‍ കയറിയതിനു ശേഷം ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ ; പക്ഷെ എനിക്ക് ഗുരുസ്ഥാനീയരായി തോന്നുന്നവരോട് നേരിട്ട് പോയി സംസാരിക്കാനുള്ള എന്‍റെ സങ്കോചംആ അവസരങ്ങള്‍ ഇല്ലാതാക്കി...അതെക്കുറിച്ച് ഞാനിപ്പോള്‍ നിരാശയോടെ ഓര്‍ക്കുന്നു. ഞാന്‍ ചെയ്ത announcements ന്റെ റെക്കോര്‍ഡ്‌ sir നെ കേള്‍പ്പിക്കണം എന്നും അഭിപ്രായം അറിയണമെന്നും ആഗ്രഹിച്ചതാണ്‌. എന്‍റെ ആരോടും ഇടിച്ചു കയറി മിണ്ടുന്നതിലെ സങ്കോചം അത് സാധ്യമക്കിയില്ല.ഇപ്പോള്‍ ആണ് sir ന്റെ മരണം എനിക്ക് സ്വകാര്യ ദുഖമാകുന്നത്.
Adam Sandler ന്റെ Click എന്ന സിനിമ യില്‍ കണ്ടതുപോലെ ഒരു universal remote controller വേണമെന്ന് തോന്നുന്നത് ഇപ്പോഴാണ്‌. അതുണ്ടായിരുന്നു എങ്കില്‍ ഒന്ന് rewind ചെയ്തു പിന്നിലേക്ക്‌ പോയി, അവിടെ ആകാശവാണി എഫ് എം ഓഫീസിലെ sir ന്റെ കാബിന്‍ ന്റെ ഗ്ലാസ്ഡോര്‍ തുറന്നു അകത്തേക്ക്... അവിടെ സതീഷ്‌ sir അല്‍പ്പം തിരക്കിലാണോ ? ഒന്ന് സംശയിച്ചു നിന്നപ്പോള്‍ ''വരൂ'' sir വിളിച്ചു. പേര് പറഞ്ഞപ്പോള്‍ sir ഓര്‍ത്തു ''ഓ ഡോക്ടര്‍ '' റെക്കോര്‍ഡ്‌ കേട്ട് കഴിഞ്ഞു sir പറഞ്ഞു ''ഇനിയും മെച്ചപ്പെടാന്‍ ഉണ്ട്''
...........................................................................................................................................
പക്ഷെ അങ്ങനെ ഒരു remote controller ഇല്ലല്ലോ .എന്‍റെ കയ്യില്‍ ആ റെക്കോര്‍ഡ്‌ ആരുടെയെന്നില്ലാതെ അഭിപ്രായവും കാത്തിരിക്കുന്നു.
ഇരുപത്തിമൂന്നാം തീയതി ഉച്ചക്ക് രണ്ടു മണിക്കാണ് sir ന്റെ ഭൌതിക ശരീരം ആകാശവാണിയില്‍ പൊതു ദര്‍ശനത്തിനു വച്ചത്. രാവിലെ ആകാശവാണി യിലേക്ക് പോകുമ്പോള്‍ കാറിലെ റേഡിയോ യില്‍ sir നെ കുറിച്ചുള്ള പരിപാടി. .അരമണിക്കൂര്‍ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
'പറയുവാനുണ്ട് ധാരാളം ..സന്ധ്യ മയങ്ങുന്നു. എനിക്ക് അല്‍പ്പ നേരം ഒറ്റക്കിരിക്കണം എനിക്ക് പറയുവാനുള്ളത് നാളത്തെ പത്രത്തില്‍ വായിക്കാം'' പരിപാടി അവസാനിച്ചത്‌ ഇങ്ങനെ . അത് കേട്ടപ്പോള്‍ ഉള്ളില്‍ തങ്ങി നിന്ന സങ്കടം നിശബ്ദമായ കരച്ചിലായി. ഒപ്പമുണ്ടായിരുന്ന ദിപുഎട്ടന്റെ കണ്ണുകളിലെ നനവ്‌ അദ്ദേഹം ഒരു മഹാരഥന്‍ ആണെന്ന് ഉറപ്പിക്കുന്നതായിരുണ്ണ്‍
നേരെ sir ന്റെ വീട്ടിലേക്കു പോയി. മനോഹരമായ ആവീട്ടില്‍ ഉണരാത്ത ഉറക്കത്തില്‍ സതീഷ്‌ sir. '' ദൈവം തമ്പുരാന്‍ എന്നെ തട്ടി എനിക്ക് transfer ആയി ...'' എന്ന് എന്നോട് പറയുന്നത് പോലെ തോന്നി. sir ന്റെ ചിരി ..
മരണത്തെ തമാശ പറഞ്ഞു തോല്പ്പിക്കാതെ ഒപ്പം കൂട്ടുകൂടി ഞങ്ങളെ പറ്റിച്ചു പോയി ഇപ്പോള്‍ നമുക്കിടയിലെവിടെയോ സൂക്ഷ്മ ശരീര- omnipotent-മായി മാത്രം നില്‍ക്കുന്ന sir... ഞാന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഖേദപൂര്‍വ്വം മാത്രം ഓര്‍ക്കാനാണ് ഈ ബ്ലോഗ്‌.. ഒരുപക്ഷെ ഇത് പോലെ മറ്റാരെങ്കിലും കരുതുന്നുണ്ടാവുമോ? rewind ചെയ്തു ഭൂതകാലത്തിലേക്ക് പോകാന്‍ കഴിയുന്ന ഒരു remote controller നെ കുറിച്ച് ചിന്തിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
സ്നേഹപൂര്‍വ്വം അനന്തപുരി എഫ് എം casual announcer Dr. Anisha

1 അഭിപ്രായം: